Tuesday, May 24, 2011

സല്‍മാന്‍ ഖാനില്‍ നിന്ന് ആലുംമൂടനിലേക്ക് ഒരു പരിണാമ ദൂരം.

ഒരു പണിയുമില്ലാതെ വെറുതെ ഫേസ് ബുക്ക്‌ നോക്കി ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്നു ഒടുക്കത്തെ പണി തന്നിട്ട് പോയി. എന്നോ കഴിഞ്ഞുപോയ പരീക്ഷകളുടെ ഉത്തര സൂചിക ഉണ്ടാക്കാന്‍. ഹോട്ടല്‍ മാനേജ്‌മന്റ്‌ പിള്ളേര്‍ എഴുതിയ ഉത്തര കടലാസ് നോക്കി അതില്‍ നിന്നും ആന്‍സര്‍ കീ ഉണ്ടാക്കാന്‍..പോരെ പൂരം...എല്ലാവരുടെലും ഉത്തരം തൃശ്ശൂര്‍ പൂരത്തിന് സാമ്പിള്‍ വെടിക്കെട്ടിന് അമിട്ട് വിരിയും പോലെ..ഒന്ന് പച്ച..മറ്റേതു നീല...ദെ..ചുവപ്പ്..ആഹ്...എല്ലാം കൂടി മിക്സഡ്‌...ഇതിലേതാണ് ശരിയായ ഉത്തരം എന്ന് കാര്‍ഗോ ഫാകല്ടി ആയ എനിക്കെങ്ങനെ അറിയാം?? അവസാനം എന്‍റെ വക സ്പെഷ്യല്‍ ഇറക്കി..ഒരു കിടിലന്‍ കുഴിമിന്നല്‍. എനിക്ക് തോണിയ പോലെ ഞാന്‍ ആന്‍സര്‍ കീ ഉണ്ടാക്കി.
എന്ത് കീ വേണേലും ഉണ്ടാക്കാം..പക്ഷെ ലിവന്മാരുടെ പേര് കമ്പ്യൂട്ടറില്‍ അടിച്ചു സേവ് ചെയ്യലാണ് പണി..ആണോ പെണ്ണോ എന്ന് അറിയാത്തവിധം പേരുകള്‍. തെങ്ഗ് ഹുയി ലീ..തെങ്ങും കവുങ്ങും പ്ലാവും ഒക്കെയുണ്ട്. ഇവന്റെയൊക്കെ സ്വന്തം തന്തക്കു പോലും നോക്കിയല്ലാതെ വായിക്കാന്‍ പറ്റാത്ത പേരുകള്‍.
മച്ചാ..ബ്രഹൂ..ബ്രഹൂന്റെ അച്ഛാ...മോഹനേട്ടാ...ഇത്രനാളും ഞാന്‍ കരുതിയത്‌ എന്തിനാണ് മോഹനേട്ടന്‍ മോന് ഇങ്ങനെ പേരിട്ടത് എന്നാണ്‌. ഇപ്പൊ മനസ്സിലായി അതൊന്നും അത്ര വല്യ സംഭവം അല്ല എന്ന്..അഥവാ അത് സംഭവമായെങ്കില്‍ തന്നെ അതുകൊണ്ട് ഉപകാരമല്ലേ ഉണ്ടായുള്ളൂ??
പ്രിയപ്പെട്ടവരേ.. കഥ ഇങ്ങനെ...
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍..സകലവിധ ജബല്സകള്‍ക്കും എന്‍റെ നിഴല്‍ പോലെ കൂടെ നില്‍ക്കുന്നവന്‍, അവന്നാണ്‌ കഥയിലെ ഹീറോ.
സല്‍മാന്‍ഖാനെ പോലെ നെഞ്ചും വിരിച്ചു നടന്നവന്‍ ആലുംമൂടനെ പോലെ പതുങ്ങി പതുങ്ങി നടക്കേണ്ടി വന്ന കഥ..
നമ്മുടെ ഹീറോ എഞ്ചിനീയര്‍ ആവണമെന്ന മോഹവുമായി കൊടകര സഹൃദയ കോളേജില്‍ പഠിക്കുന്ന (എന്ന് ഭാവിക്കുന്ന ) കാലം. പി. സി ,തോമാച്ചന്റെ വായില്‍ നിന്നും നിലത്തു വീണ മുത്തുകളെല്ലാം പെറുക്കി കൂട്ടി എന്ട്രന്‍സ് എന്ന നൂലാമാല എങ്ങനെയൊക്കെയോ ചാടിക്കടന്ന ചില ബുജികളുടെ ഹീറോ ആയി വിലസുന്ന കാലം. മൂന്നാം സെമസ്റ്റെരിന്റെ ക്ലാസ് തുടങ്ങിയിരുന്നു...ശകുനപ്പിഴ പോലെ വരുന്ന സീരീസ് ടെസ്റ്റുകളെയും ഇടി വെട്ടിയവനെ കടിക്കാനായി പാമ്പായി വരുന്ന യൂനിവേര്‍സിട്ടി പരീക്ഷകളെയും മനസ്സാ ശപിച്ചു കൊണ്ട് കോളേജിലെ കലെഴ്സിനെ റൂട്ട് ആക്കാനുള്ള ഫോര്‍മുലകള്‍ കുത്തികോറി നടക്കുന്ന സമയത്താണ് കോളേജില്‍ പുതിയ ബാച്ച് വിദ്ധ്യാര്തികള്‍ എത്തിയത്.
പിന്നെ പറയേണ്ടല്ലോ..പക്ഷെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കോളേജിലെ പിള്ളേര്‍ക്ക് പൂച്ചയുടെമുന്നില്‍ ഒണക്കമീന്‍ വച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെ ആണ്. (അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുംഅസൂയയാണെന്ന് പൊതുവേ പറച്ചില്‍)
അങ്ങനെ
നിയന്ത്രണങ്ങളെല്ലാം മാറിയപ്പോള്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ പരിചയപ്പെടല്‍ തുടങ്ങി. പെണ്‍കുട്ടികളെ സൌമ്യതയോടെ സംസാരിച്ചു മധുരം പുരട്ടി തേനില്‍ മുക്കി ശര്‍ക്കരപ്പാവോഴിച്ചു തണുപ്പിക്കുക. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഷൈന്‍ ചെയ്യാതിരിക്കാന്‍ അവന്മാരെ പെണ്‍മാനികള്‍ക്ക് മുന്നില്‍ നാറ്റിക്കുക. ഇതാണ്പരിചയപ്പെടലിന്റെ ചുരുക്ക രൂപം.
ഒന്നര
വര്‍ഷമായി തന്റെ പേരിന്‍റെ പ്രത്യേകത കൊണ്ട് ക്യാമ്പസിന്റെ രോമാഞ്ചമായ നമ്മുടെ ഹീറോ തന്റെശിന്കിടികളോട് കൂടി ഒരു ദിവസം പതിവ് പരിചയപ്പെടലിനു ഇറങ്ങി. കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരുകിളിച്ചുണ്ടന്‍ മാമ്പഴത്തെ കല്ലെറിഞ്ഞു വീഴ്ത്താനായി ക്ലാസ്സ്‌ റൂമില്‍ കയറി. ഒട്ടും മോശമാക്കിയില്ല. എല്ലാംപ്രുത്വിരാജ് സ്റ്റൈല്‍..കാല് കൊണ്ട് കസേര വലിച്ചിട്ടു മാമ്പഴത്തെ വിളിച്ചു വരുത്തി അതില്‍ ഇരുത്തി,വലത്തെകാല്‍ അപ്പുറത്തെ ഡെസ്കില്‍ കയറ്റി വച്ച് ബബിള്‍ ഗം ചവച്ചുകൊണ്ട് കൊടുത്തു ആദ്യത്തെ ഏറു.
"മോള്‍ടെ പേരെന്താ??"
"നീലിമ"
" ഓഹോ..നീലിമയെന്ന പേരും വച്ച് കറുത്ത ചുരിദാര്‍ ഇട്ടു വരാവോ മോളെ?? എന്താ ഒരു ഡ്രസ്സ്‌ സെന്‍സ്ഇല്ല്യാത്തെ ഇപ്പോളത്തെ കുട്ട്യോള്‍ക്ക്??"
ക്ലാസില്‍ എല്ലാവരും രംഗങ്ങള്‍ നോക്കികാണുന്നു. തല്‍പ്പരകക്ഷികളായ ചിലര്‍ക്ക് ഇപ്പൊ തന്നെനീലിമയെകൊണ്ട് പബ്ലിക്‌ ആയി തുണി മാറ്റിക്കുമോ എന്നാണു അറിയേണ്ടത്. പക്ഷെ അതുണ്ടായില്ല.
നായകന്‍ " അപ്പൊ മോളെ..ഇന്ന് ബ്ലാക്ക് ഇട്ടു വന്നോണ്ട് നിന്റെ പേര് ബ്ലാക്കിമാ. ന്താ..ബ്ലാക്കിമാ..എല്ലാരുംപറഞ്ഞേ..ബ്ലാക്കിമാ..." എല്ലാരും കോറസ്സ് പാടി...
"മോള്‍ നാളെ റെഡ് ഇട്ടോണ്ട് വന്നാല്‍ മോള്‍ടെ പേര് റെടിമ...കേട്ടോ മോളൂ..??"
മോള്‍ തല കുലുക്കി. നായകന്‍ വീണ്ടും.."ചേട്ടന്‍ മോള്‍ക്ക്‌ നല്ലൊരു പേര് പറഞ്ഞു തന്നിട്ട് മോളെന്താ ചേട്ടന്റെപേര് ചോദിക്കാത്തെ??അതല്ലേ അയ്ന്റെയൊരു മര്യാദ??"
ഒട്ടും വൈകിയില്ല. "ന്താ ഏട്ടന്റെ പേര്??"
നായകന്‍ എട്ടു ദിക്കും പൊട്ടുമാറു ഗര്‍ജിച്ചു. "ബ്രഹു....!!!!!!!"
"ബ്രഹു??ബ്രഹുവോ?? " കുട്ടി ചിരിക്കാന്‍ തുടങ്ങി...എല്ലാവരും അന്തം വിട്ടു നോക്കി നില്‍ക്കെ ബ്രഹു ശിന്കിടിയോടു പറഞ്ഞു..:ഗോവിന്ദന്കുട്ടി..കുട്ടി ചിരി നിര്‍ത്തനില്ല.
എന്ത് പേരാ ചേട്ടാ ഇത്??
ബ്രഹുവിനു മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനും മുന്‍പ് ശിന്കിടികളില്‍ ഒരാള്‍ ചാടി വീണു..
"അതായത് കുട്ടി..ബ്രഹു...ബ്രാസിയരിന്റെ ബ്ര.......ഹൂക്കിന്റെ ഹു....നിങ്ങളൊക്കെ അല്ലെ ഇതൊക്കെഅറിഞ്ഞിരിക്കേണ്ടത്??"
എന്നിട്ട് ശുപ്പാണ്ടി ജഗദീഷ് നില്ക്കുംപോലെ നെഞ്ചും വിരിച്ചു ഒറ്റ നില്‍പ്പ്. ബ്രഹു അവന്റെ നെഞ്ചുനോക്കി ഒറ്റചവിട്ട്. $#$^&%^&^$@^...അവിടെ രംഗത്തിനു കര്‍ട്ടന്‍ വീഴുന്നു.
വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അങ്ങനെ സല്‍മാന്‍ ഖാനായി നടന്നവന്‍ ആലുംമൂടനെപോലെ പതുങ്ങിനടക്കാറായി. പക്ഷെ.. നഷ്ടത്തിലും അവനൊരു കൂട്ടുകാരിയെ കിട്ടി...അവളെയും സ്വന്തമാക്കി ഹീറോ ആയിസസുഖം വാഴുന്നു എന്റെ പ്രിയ സുഹൃത്ത്..
................... ......................... ....................... ....................

പൂമാല റോഡിലെ ബ്രഹുവിന്റെ വീട്ടു മുറ്റത്തു നിന്നും ഓര്‍മ്മകള്‍ ലോരോന്ഗ് മക്കാളിസ്റ്റെരില്‍ ഓഫീസ് റൂമില്‍ലാന്ഡ് ചെയ്തപ്പോള്‍ മോണിട്ടറില്‍ മിനിമൈസ് ചെയ്തു കിടന്ന ഫേസ് ബുക്ക്‌ വിന്‍ഡോ മിന്നുന്നു. മുഹമ്മദ്‌തുഫെയ്ല്‍ സെന്റ്‌ യൂ മെസ്സേജ്. ..
" അളിയാ...ഹൌ ഈസ് മലേഷ്യ??? നല്ല കിടിലന്‍ പീസുകളൊക്കെ ഒണ്ടോ???"
അയാട്ടക്ക് എറണാകുളം സാറ്റത്തില്‍ പഠിക്കുമ്പോള്‍ ചിന്നുവിനെ പരിചയപ്പെടാന്‍ പോയ തുഫെയ്ളിനോട് ചിന്നുചോദിച്ചു.."ഇയാള്‍ടെ പേരെന്താ??"
"മുഹമ്മദ്‌ തുഫെയ്ല്‍ ...."
"എന്ത്?? മിസ്സൈലോ???"
തുഫെയ്ല്‍ പുലിയായിരുന്നു..അവന്‍ പറഞ്ഞു..അല്ലാ..വാ....%^%^&%......

ഞാന്‍ പി ജെ അബ്ദുല്‍ കലാമിനെ മനസ്സിലോര്‍ത്തു മറുപടി കൊടുത്തു..

"ഐയാം ഫൈന്‍ അളിയാ..പീസുകളുടെ ചാകര തന്നടെയ്..."

.....>>>>>>>>>>>>>,<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>><<<<<<<<<<<<<,<<

Thursday, May 19, 2011

".....ദേവീ...അയ്യോ...അമ്മേ...."


താണിക്കുടത്തമ്മേ..മച്ചാട് ഭഗവതി..പതിയാര്കുലങ്ങര ദേവി..കാത്തു രക്ഷിക്കണേ..!!!

ഗ്രാമീണ സൌന്ദര്യം തുളുമ്പുന്ന മലയാള സിനിമകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ വെളിച്ചപ്പാട്(കോമരം). ചുവന്ന പട്ടുടുത്തു മുടിയും നീട്ടി വളര്ത്തി അരമണി കിലുക്കി,ഒരു കയ്യില്ചിലമ്പും മറു കയ്യില്വാളും ആയി വരുന്ന വെളിച്ചപ്പാടിനെ മിക്ക ചിത്രങ്ങളിലും വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ജഗതിയെയാണ്. തിളക്കം എന്ന ചിത്രത്തിലെ കൊച്ചുപ്രേമന് വെളിച്ചപ്പാടിനെയും ഓര്ക്കാതെ വയ്യ.
ഭഗവതിയുടെ പ്രതിനിധികളത്രേ വെളിച്ചപ്പാട്. വീട്ടില് എല്ലാവര്ഷവും പറ നിറക്കാറുണ്ട്. താണിക്കുടം ക്ഷേത്രത്തിലെയും പതിയാര്കുലങ്ങര ക്ഷേത്രത്തിലെയും. വെളിച്ചപ്പാടും,സഹായിയും,അമ്പല കമ്മിറ്റിക്കാരും മേളക്കാരുമായി പത്തിരുപതു പേര്ഉണ്ടാകും. വീട്ടില്അമ്മ നെല്പ്പറ ചെരിഞ്ഞു കഴിഞ്ഞാല്വെളിച്ച

പ്പാട് അതിനെ മൂന്ന് വലം വച്ച് വാള്ത്തല പറയിലെ നെല്ലില്കുത്തിനിര്ത്തി അരമണി കിലുക്കി കണ്ണടച്ച് ധ്യാനിക്കും. അതുവരെയുള്ള മേളം നിര്ത്തി കൂട്ടത്തിലൊരാള്ദേവി സ്തുതി ചൊല്ലും. അതോടെ വെളിച്ചപ്പടിന്റെയുള്ളിലേക്ക് ഭഗവതി കുടിയേറും. കയ്യിലെടുത്ത നെല്ല് എല്ലാവരുടെയും മേലേക്ക് വാരി വിതറി അരുളപ്പാട് നടത്തും. നേരത്ത് അരമണിയും ചിലമ്പും പരമാവധി ഉച്ചത്തില്കിലുക്കും. കേള്ക്കുന്നവര്ക്ക് അരുളപ്പാട് മനസ്സിലാവാതിരിക്കാന് ആണത്രേ..എല്ലാവരെയും പട്ടു കൊണ്ട് തലോടി ദക്ഷിണയും വാങ്ങി,ഭഗവതി ശരീരത്തില്നിന്നൊഴിഞ്ഞാല്വെളിച്ചപ്പാട് കാജാ ബീഡിയും കത്തിച്ചു പുറകിലെ കക്കൂസിലെക്കോടും. എല്ലാവര്ഷവും പറക്കാര്ക്ക് നാല് മണി ചായ തറവാട്ടിലാണ്. ചായ ബ്രേക്ക് വെളിച്ചപ്പാടിനു ഡൌണ്ലോഡിംഗ് ബ്രേക്ക് കൂടിയാണ്.
കഴിഞ്ഞ രണ്ടു വര്ഷമായി പതിയാര്കുലങ്ങര ക്ഷേത്രത്തിലെ പറക്ക് വെളിച്ചപ്പാട് ഉണ്ടായിരുന്നില്ല. ഒരു വശം തളര്ന് കിടപ്പിലാനെന്നു പറഞ്ഞു കമ്മിറ്റിക്കാര്‍. എവിടെയോ തുള്ളാന്പോയപ്പോള്ഭഗവതി കയറി തുള്ളിക്കൊണ്ടിരിക്കെ,ബി പി കൂടി വീണു. വെളിച്ചപ്പാടിന്റെ അരുളപ്പാട് ചിലതൊക്കെ മനസ്സിലാവാറുണ്ട്. അവസാനമായി ,ഒന്നും പേടിക്കണ്ടാ,ഞാന്നോക്കിക്കോളാം,പോരെ പെണ്ണും പിള്ളേ എന്ന് കുടുംബ നാഥയോട് ചോദിക്കാറുണ്ട്. നിത്ത്യവും ദേവിയെ ഉപാസിക്കുന്ന വെളിച്ചപാടിന് ഗതിയായല്ലോ എന്ന് അമ്മ പറയാറുണ്ട്‌.
അടിതെറ്റിയാല്വെളിച്ചപ്പാടും വീഴും എന്ന് മനസ്സിലായി വേറൊരു സംഭവം ഉണ്ടായപ്പോള്‍.
തൃശ്ശൂരിലെ മച്ചാട് മാമാങ്കം പ്രസിദ്ധമാണ്. കുതിര വേല ആണ് പ്രധാന ആകര്ഷണം. മാമാങ്കത്തിന് മുന്നോടിയായി മച്ചാട് ഭഗവതി തട്ടകത്തെ എല്ലാ വീടുകളിലും എത്തി പറയെടുക്കുന്ന ആചാരം ഉണ്ട്. പറ പുറപ്പാട് തന്നെ സംഭവ ബഹുലമാണ്. സാധാരണ പോലെ ഇവിടത്തെ വെളിച്ചപ്പാട് നടന്നല്ല വരിക,സഹായികള്ചുമലില്ഏറ്റി പാടത്തൂടെയും വരമ്പില്കൂടിയും ടാറിട്ട റോഡിലൂടെയും കുന്നും മലയും പുഴയും താണ്ടി ഓടിവരും. അതും രാത്രി നേരത്താകും വെളിച്ചപ്പാടും പരിവാരങ്ങളും എത്തുക.
അങ്ങനെ ഒരു വര്ഷം എന്റെ ബന്ധുവീട്ടില്മച്ചാട് പറ വരുന്നതിന്റെ ഒരുക്കങ്ങളൊക്കെ ശരിയാക്കി കാത്തിരിക്കുമ്പോള്ദൂരെ നിന്നും ശബ്ദം കേട്ടു.

നേരം പാതിരാത്രിയോടു അടുത്തു. പുതിയതായി പണി കഴിച്ച വീട്ടിലേക്കു ആദ്യത്തെ പറ വരുന്നതാണ്. വീട്ടുകാരെല്ലാം ഭക്തിയോടെ ഭഗവതിയെ വരവേല്‍ക്കാനായി നില്‍ക്കെ, വെളിച്ചപ്പാട് സഹായികളുടെ ചുമലില്‍ ഇരുന്നു സ്റ്റൈലന്‍ ആയി പടി കടന്നെത്തി. പടി കടന്നതും വെളിച്ചപാട് ചാടിയിറങ്ങി ഉറഞ്ഞു തുള്ളി അകത്തേക്ക് ഓടിക്കയറി.
"ച്ലും പ്ധിം ...ക്ലിം കളും..ഡും.."
പുതിയ വീടിന്റെ മിനുസമുള്ള മാര്‍ബിള്‍ തറയില്‍ നമ്മുടെ വെളിച്ചപ്പാടെട്ടന്‍ നടുവും കുത്തി വീണു".....ദേവീ...അയ്യോ...അമ്മേ...."
സഹായികളുടെ ചുമലില്‍ ഇരുന്നു രാജകീയമായി വന്ന വെളിച്ചപ്പാട് അടുത്ത വീട്ടിലെ അശോകന്‍റെ ഓട്ടോറിക്ഷയില്‍ മിന്നാരം സിനിമയില്‍ ജഗതി പറയും പോലെ നിലവിളി ശബ്ദവും ഉണ്ടാക്കിയാണ് പോയത്.
ഇവിടെ ആരെ പഴി ചാരും?? പുതിയ വീടിനു മാര്‍ബിള്‍ പാകിയ വീട്ടുടമയെയോ,അതോ വെളിച്ചപ്പാടിന്റെ വിധിയെയോ???


വാല്‍കഷ്ണം; എഷ്യാനെറ്റ് ന്യൂസ്‌ ന്റെ ഇടയ്ക്കു ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കൊട്ടിയം,ചിറയിന്‍കീഴ്‌ എന്നാ പരസ്യ വാചകം കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വേറൊരു ശബ്ദം കേള്‍ക്കാം. അമ്മേ..ദേവീ......

Wednesday, May 11, 2011

""" സാര്‍.....ദിസ് ഈസ് ദ കൌ....""

"അയ്യാ..ഒറ് പസുംപാല്‍ ടീ കൊടുങ്കോ.." ശ്രീ മൂര്‍ത്തിയിലിരുന്നു എന്‍റെ പതിവ് അത്താഴമായ ദോശയും ചെറുപയര്‍ കറിയും അടിച്ചു വീക്കുംബോഴാണ്‌ ഈ അശരീരി. ആരണ്ടാപ്പാ രാത്രി പത്തുമണിക്ക് പസുംപാല്‍ ടീ കുടിക്കണ ചുള്ളന്‍??
ഓര്‍ഡര്‍ കൊടുത്ത അണ്ണാച്ചി പസുംപാല്‍ ടീ ഊതി കുടിച്ചു സ്ഥലം വിട്ടു. ഞാനും ദോശ സാപ്പിട്ട് പറ്റും പറഞ്ഞു പുറത്തിറങ്ങി. ഹെവി ഡിന്നര്‍ ആയോണ്ട് ദഹിക്കാന്‍ വേണ്ടി അല്‍പ്പം നടക്കാമെന്ന് വച്ച് ജലാന്‍ മക്കാലിസ്റ്റെര്‍ വഴി കൊമ്ട്ടാരിനെ ചുറ്റി വരാമെന്ന് വച്ച് നടക്കാന്‍ തുടങ്ങി.
പസുംപാല്‍ ടീ..പസുംപാല്‍ ടീ..എന്‍റെ മനസ്സില്‍ നിന്നും പോകുന്നില്ല ആ വാക്ക്. ഇവിടെ രസ്റ്റൊരന്റില്‍ പസും പാല്‍ ടീക്ക് നല്ല ഡിമാണ്ട് ആണ്. ഞാനോര്‍ത്തു. നാളിതു വരെ ആയി ഒറ് കന്നുകാലിയെപ്പോലും ഇവടെ കാണാന്‍ കഴിഞ്ഞില്ല. നായ്ക്കളും പൂച്ചകളും സ്വയരവിഹാരം നടത്തുന്നത് കാണാം എവിടെ നോക്കിയാലും..
നമ്മുടെ നാട്ടിലാണെങ്കില്‍ പ്രത്യേകിച്ച് തൃശ്ശൂര്‍ ടൌണ്‍ ഹാള്‍ പരിസരത്തു,കൂറ്റന്മാരുടെ സന്കേതമാണല്ലോ..
കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ഥികല്‍ കഴിഞ്ഞാല്‍ അധ്യാപകരെക്കാള്‍ കൂടുതല്‍ കാമ്പസില്‍ മേഞ്ഞു നടക്കുന്നത് പശുക്കളും ആടുകളുമാണ്.
ആര്‍ക്കു വേണ്ടിയോ കാത്തിരുന്ന ഒറ് മാര്‍ച്ച്‌ മാസ പുലരിയില്‍ ഓടിറ്റൊരിയത്തിന്റെ ചുമരില്‍ ഒട്ടിച്ച 'സ; കൊച്ചനിയന്‍ രക്തസാക്ഷി ദിന' ത്തിന്‍റെവെള്ളയും ചുവപ്പും കലര്‍ന പോസ്റ്റര്‍ പ്ലാവില തിന്നുന്ന കൊതിയോടെ രണ്ടു കാലില്‍ ഏന്തി നിന്ന് അകത്താക്കുന്ന ആടിനെ ഞാന്‍ കണ്ടിട്ടുണ്ട്. 'പാത്തുമ്മയുടെ ആടിന് ട്രൌസര്‍ തിന്നാമെങ്കില്‍ എനിക്കെന്താ സഖാക്കളെ പോസ്റ്റര്‍ തിന്നാല്‍' എന്നാ ഭാവത്തില്‍.
ബി കോം ക്ലാസ്സില്‍ നാരായണന്‍ സാര്‍ ക്ലാസെടുക്കുമ്പോള്‍ ക്യാറ്റ്വാക്ക് ചെയ്തുവന്നു ക്ലാസിനുള്ളില്‍ കേറി ചാണകം ഇട്ടു മൂത്രമൊഴിച്ചുപോയ കുട്ടന്‍റെ പശുവിനെ ഓര്‍ത്തുപോയി. (കാനാട്ടുകര വിപിന്‍റെ അയല്‍വാസി കുട്ടന്‍). പരിപാടിയെല്ലാം കഴിഞ്ഞ കുട്ടന്‍റെ പശു "നാരയനമ്മാഷേ, കോളേജില്‍ മേഞ്ഞു നടന്നു ഇഷ്ടമുള്ളിടത്ത് അപ്പിയിടാനുള്ള അവകാശം ഞങ്ങള്ല്ക്പണ്ട് രാജാവ് പതിച്ചു തന്നിട്ടുള്ളതാ, ന്താ സംശയണ്ടോ" എന്ന ഭാവത്തില്‍ സാറിനെ ഒന്ന് നോക്കി സ്ഥലം കാലിയാക്കി. മാഷുണ്ടോ വിടുന്നു?? കുട്ടന്‍റെ അച്ഛന്‍ സുപ്പ്രേട്ടനെ വരുത്തി ചാണകം വാരിച്ചു,ക്ലാസ് കഴുകി വൃത്തിയാക്കിച്ചു. പുപ്പുലി..!!
ഇതേ കുട്ടന്‍റെ പശു കാരണം നമ്മുടെ പിചാമ്പിള്ളി സജിയുടെ ഒരു ജന്മം പാഴായി. ഒരു ദിവസം ലഞ്ച് ബ്രേക്കിന് ശേഷമുള്ള ക്ലാസ്സും കഴിഞ്ഞു അനില്‍ സാര്‍ പുറത്തേക്ക് പോയി. അടുത്തത് രവി സാറിന്‍റെ ക്ലാസ് ആണ്. സാറിന്‍റെ ക്ലാസ് ചുള്ളിമാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. ചുള്ളന്മാര്‍ക്ക് ഊട്ടിയില്‍ പോയി ആത്മാവിനു ശാന്തി കൊടുക്കാനും ഊട്ടിയിലെ കുളത്തില്‍ നിന്നും ചൂണ്ടയിട്ടു മീന്‍ പിടിക്കാനുമുള്ള ഒരു മണിക്കൂര്‍ ആണ്. എഫ് ഈ ക്ലാസ്സിനു രണ്ടു വാതിലുകളും അഴിയില്ലാത്ത ഊട്ടിയിലേക്ക് തുറക്കുന്ന ജനാലകളും ഉള്ളതാണ് ഞങ്ങള്‍ക്കുള്ള അനുഗ്രഹം.അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഈ പറഞ്ഞ സൌകര്യങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാറുണ്ട്.
അന്ന് പക്ഷെ ഒരു ദുരന്തം സംഭവിച്ചു. അനില്‍ സാര്‍ പോയിട്ടും ചുള്ളന്മാര്‍ ചുള്ളികളും ആയി വാടാ പോടീ വിളികളുമായി നിന്നു. രവി സാര്‍ വരാനുള്ള ടൈം ആയപ്പോള്‍ സജിയൊഴികെയുള്ള ചുള്ളന്മാരെല്ലാം പുറത്തിറങ്ങി..സജി അഥീനിയെ മുക്കില്‍ നിര്‍ത്തി പഞാരയടിച്ചു ഷൈന്‍ ചെയ്തു കൊണ്ടിരിക്കെ അപ്പുറത്തെ ക്ലാസ്സില്‍ നിന്നും രാകേഷ്,ശ്രീമോന്‍,അപര്‍ണ വിളിച്ചു കൂവി.."ദേനാ ഏട്ടന്മാരെ, ആര്‍ കെ (രവി സാര്‍) വരുന്നുണ്ടേ..സ്കൂട്ടായിക്കോ.." ബിബിയും വിപിനും ഞാനും കൂടി സജിയെ മര്യാദക്ക് വിളിച്ചു..വന്നില്ല..അപ്പനും അമ്മയ്ക്കും പെണ്ണിനും വിളിച്ചു..വന്നില്ല.
അഴിയില്ലാത്ത, ഊട്ടിയിലേക്ക് തുറക്കുന്ന ജനാലയുടെ സൗകര്യം മുതലാക്കാനായിരുന്നു സജിയുടെ പ്ലാന്‍. അങ്ങനെ അട്ലാസ് രാമചന്ദ്രന്‍ പറയും പോലെ"ആ ധന്ന്യമുഹൂര്‍ത്തം ആഗതമായി". ആര്‍ കെ വരാന്തയില്‍ എത്തി. സജി മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു,ജനാല തിണ്ണയില്‍ ചാടി കയറി,ക്ലാസ്സില്‍ എല്ലാര്ക്കും ഫ്ലയിംഗ് കിസ്സ്‌ കൊടുത്ത് ഊട്ടിയിലേക്ക് ചാടാന്‍ റെഡി വണ്ണ്‍....ടൂ..........ത്രീ.....
ഇല്ല..ചാടിയില്ല. ആര്‍ കെ ക്ലാസ്സിലേക്ക് എത്തി. സജിക്ക് ചാടാന്‍ പറ്റിയില്ല. കാരണം.......ദേ നില്‍ക്കുന്നു, ജനാലക്കു തൊട്ടു താഴെ മുറ്റത്ത്‌ കുട്ടന്‍റെ കറുമ്പിപ്പശു. !!! എങ്ങനെ ചാടും?? ചാടിയാല്‍ പശുവിന്റെ പുറത്തു വന്നിരിക്കും.
ആര്‍ കെ ക്ലാസില്‍ കയറി...നോക്കിയപ്പോള്‍ ഉണ്ട് ഒരാള്‍ ഹാണ്ട്സ് അപ് കേട്ടപോലെ കയ്യും പൊക്കി ബാക്കും കാണിച്ചു ജനാലതിണ്ണയില്‍ നില്‍ക്കുന്നു..
" വാട്ടീസ് ദിസ്???ഈസ് ദിസ് ദ വേ യൂ ബീഹേവ് വെന്‍ എ ലെക്ച്ചരെര്‍ കം ടു ക്ലാസ്??? ആര്‍ കെ ചട പാടാ ഇംഗ്ലീഷില്‍...
സജി തിരിഞ്ഞു നിന്നു ആര്‍ കെ യോട് പുതിയതായി എന്തോ കണ്ടെത്തിയ ഭാവത്തില്‍....""" സാര്‍.....ദിസ് ഈസ് ദ കൌ....""
" സൊ വാട്ട്???" ആര്‍ കെ.
സജി..." സൊ നോ..."
അന്നത്തെ ക്ലാസിന്റെ ഒരു മണിക്കൂര്‍ അവനു ഒരു ജന്മം പോലെ പാഴായി എന്ന് പിന്നീട് അവന്‍റെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.
അന്ന് വ്യ്കീട്ടു പോവാന്‍ നേരത്ത് സജിയെ കണ്ടില്ല. പടിഞ്ഞാറേ കോട്ട എത്തിയപ്പോള്‍ പൊളിറ്റിക്സ് ലെ ഷാലിന്‍ പറഞ്ഞു..."ഡാ..മ്മടെ സജി കൊറച്ചു നേര്‍ത്തെ കല്ലും കൊണ്ട് ഒരു പശുന്റെ പിന്നാലെ ഊട്ടിലിക്ക് ഓടുണ്ട്ടര്‍ന്നുലോ...എന്തൂട്ടാ അളിയാ കേസ്??"..പിന്നെ പറയാമെടാ എന്നും പറഞ്ഞു ഞാന്‍ കിട്ട്യ ബസില്‍ ചാടികേറി.

************* ********************* ************************ ********************** ********************** ***************** ***********
ഞാന്‍ നടന്നു നടന്നു ഒരു കിലോമീറ്റര്‍ അപ്പുറത്ത് ട്യൂണ്‍ ഹോട്ടലിന്റെ അടുത്തെത്തിയിരുന്നു. നടന്ന ക്ഷീണം തീര്‍ക്കാന്‍ അടുത്ത് കണ്ട കടയില്‍ കേറി ഓര്‍ഡര്‍ കൊടുത്തു..."ഒറ് പസുംപാല്‍ ടീ..."

>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>><<<<<<<<<<<<>>

Monday, May 9, 2011

പേര് മാഹാത്മ്യം..

അഴീക്കോട് മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ജടരാഗ്നി" (വിശപ്പ്‌) കെടുത്താനുള്ള മാര്‍ഗം അന്വേഷിച്ചു ഞാനും സത്താര്‍ സാറും കൂടി നമ്മുടെ സ്വന്തം ശ്രീ മൂര്‍ത്തി ഉന്നം വച്ച് നടക്കുമ്പോഴാണ് സാര്‍ ഒരു കഥ പറഞ്ഞത്. കഥയല്ല,യാഥാര്‍ത്ഥ്യം തന്നെ.
എന്തോ പറഞ്ഞു വന്നപ്പോള്‍ ചില ടൈപ്പ് ആള്‍ക്കാരെ പറ്റി പറഞ്ഞു. സ്വന്തം ഇഷ്ടത്തിനു മറ്റുള്ളവര്‍ക്ക് പേരിടുകയും അത് വിളിച്ചു നാട്ടിലെങ്ങും പാട്ടാക്കുന്നതില്‍ റേഡിയോ മാന്ഗോ ഡിപ്ലോമ വാങ്ങിയ ചില വിരുതന്മാരെകുറിച്ചു. അങ്ങനെയുണ്ടാകുന്ന പേരുകള്‍ ആ നാട്ടിന്‍ പുറത്തെ ഇട്ടാ വട്ടത്തില്‍ ഒതുങ്ങി കൂടാരാണ് പതിവ്.
അങ്ങനെയുള്ള ചില പേരുകളെ ബ്ലോഗിലിട്ടു പരസ്യപ്പെടുത്തുന്ന ഞാന്‍ ഒരു വിരുതനല്ലേ എന്നാകും ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുക. സാരമില്ല,ഞാന്‍ സഹിച്ചു.
സത്താര്‍ സാര്‍ പറഞ്ഞത് അവരുടെ നാട്ടിലെ ഒരു മുസലിയാരെ കുറിച്ചായിരുന്നു. പള്ളിയും പള്ളിക്കാര്യങ്ങളും ആയി ഇടപഴകിയിരുന്നതിന്റെ ഫലമായിട്ടാകാം, ഈ പറഞ്ഞ കക്ഷിക്ക് ഏതു നമ്പൂതിരിയെ വരെ കണ്ടാലും മുസ്ലിം പേരെ വിളിക്കാന്‍ തോനൂത്രേ! അടി കിട്ടാത്ത അസുഖം അല്ലെ?? പറയാന്‍ വരട്ടെ..ഹിന്ദു മുസ്ലിം മിശ്ര വിവാഹിതരുടെ മക്കള്‍ക്ക്‌ ഇടാന്‍ പറ്റുന്ന പേരാണ്. ഒടുക്കം ഞാന്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയരുത്.
ആ നാട്ടിലെ പൌരപ്രമുഘനായ ഒരു ഹിന്ദു യുവാവിനെ നമ്മുടെ കക്ഷി പേരുമാറ്റി മുസ്ലിം ആക്കി..ഭാസ്കരന്‍ എന്ന് പേരുള്ള യുവാവിനെ "ഭാസ്ക്രുദ്ധീന്‍" ആക്കി മാറ്റി..എപ്പടി?? അലാവുദ്ധീന്‍,ജമാലുദ്ധീന്‍,ഷംസുദീന്‍ അതുപോലെ ഭാസ്ക്രുദ്ധീന്‍!!!
ഇങ്ങനെ പോയാല്‍ ചന്ദ്രനെ ചന്ദ്രുദീന്‍ എന്നും ശശിയെ ശശിബക്കര്‍ എന്നും വിളിക്കില്ലാനു ആര് കണ്ടു?? ഇന്ഷാ അല്ലാഹ് ..!!!!!!!!

എന്റെ ഒരു പ്രിയ വിദ്ധ്യാര്തിയും മറ്റുള്ളവര്‍ക്ക് പേരിടാന്‍ മിടുക്കനായിരുന്നു. അതും നമ്മളൊന്നും ഇതുവരെ കേള്‍ക്കാത്ത പേരുകള്‍. ക്ലാസ്സിലെ മറ്റൊരു വിദ്ധ്യാര്തിയെ ഇയാള്‍ വിളിച്ചിരുന്ന പേരാണ് " പ്രഗനന്‍"!!!!!!! കാരണം അന്വേഷിച്ച എന്നോട് ഇയാള്‍ പറഞ്ഞത്.." അവന്ടല്ലോ സാറേ..നെഞ്ഞത്താ പാന്റ്സ് ഇട്വാ..അതും ഇന്സേര്ട്ട് ചെയ്തു വയറും തള്ളി വരണ ആ വരവ് കണ്ടാ??ജ്ജാതി ഗെടി ലെ?"
കണ്ടപ്പോള്‍ എനിക്കും ശരിയാണെന്ന് തോന്നി. ഞാന്‍ എന്റെ അരക്കെട്ടിലേക്കു നോക്കി. വായു ഉള്ളിലേക്ക് വലിച്ചു പിടിച്ചു..ഇനി എനിക്ക് ഇവന്‍ പേരിടണ്ടാ..
അങ്ങനെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു സംസാരിച്ചു നില്‍ക്കുമ്പോള്‍ ഈ ചങ്ങാതിയുടെ മൊബൈല്‍ കുരുവി കരയുന്ന ശബ്ദത്തില്‍ റിംഗ് ചെയ്തു. ആരാണെന്നറിയാന്‍ പോക്കറ്റില്‍ നിന്ന് സെല്‍ എടുത്തു നോക്കി,സൈലന്റ് ആക്കി . അന്നേരം എന്നെ കാണിച്ചു മൊബൈല്‍. ഞാന്‍ നോക്കിയപ്പോള്‍ പോകേഷ് കാളിംഗ്.
"പോകേഷോ?? മുകേഷ് എന്ന് കേട്ടിട്ടുണ്ട്..ഇതാരപ്പാ??" ഞാന്‍ ചോദിച്ചു. " ആ..അതേ സാറേ..ഒരു വള്ളി പോട്ട്യെ ഡാവാ..ജ്ജാതി തോയരക്കെടാ വിളിച്ചാ."
ഞാന്‍ ചോദിച്ചു,"അല്ലാ..ഈ പേര്..??" " ഒന്നും പറയണ്ട സ്റ്റാ..മ്മള് ഇട്ട പേരാണ്. ബുട്ട (അച്ഛന്‍) ഇട്ട വേറെ പേരുണ്ട്. ന്തോണ്ടാ ഈ പേര് ഇട്ടെന്നു അറിയ്വോ സാറിന്? മ്മള് ഇപ്പൊ വെര്‍തെ ന്തൂട്ടെങ്കിലും പറഞ്ഞൂന് വക്ക്..ദീ ചുള്ളന്‍ അത് ആലോയ്ച്ച്‌ പോകച്ച്‌ ആകെ പൊക പരുവാക്കും. അയ്നും വേണ്ടി സീരിയസ്സായിട്ടു ന്തൂട്ട് പറഞ്ഞാലും ഗെടിക്ക്‌ കത്തും."
ഞാന്‍ ഓര്‍ത്തു..കൊള്ളാം..പോകെഷ്..!! ഇവനെ സമ്മതിക്കണം..
പിന്നെ കുറച്ചു കാലത്തേക്ക് ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ ഞാന്‍ മലെയ്ഷ്യക്ക് വരാന്‍ വേണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ്സും വാങ്ങി നില്‍ക്കുമ്പോള്‍ മറ്റൊരു വിദ്ധ്യാര്തിയെ കണ്ടു. ഞാന്‍ ഇവനോട് നമ്മുടെ പേരിടല്‍ കര്‍മ്മിയെ അന്വേഷിച്ചു.
" ഓന..ഓണ്‍ കാര്‍ഗോലിണ്ട്. .ഇപ്പൊ തെരക്കിലാവും..ഞാന്‍ വിളിചോക്കാം.." പറഞ്ഞതും ഇയാള്‍ മൊബൈല്‍ എടുത്തു നമ്മുടെ പുലിയെ വിളിക്കാന്‍ നമ്പര്‍ ഡയല്‍ ചെയ്തു. സോണി എരിക്സോന്റെ സ്ക്രീനിലേക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..കാളിംഗ് പെടെഷ്. !!!!!!!!!!!
" ന്താഥ്‌???" ഞാന്‍ ചോദിച്ചു..
"മിഥുന്റെ നമ്പരാ സാറേ..ഓന് മ്മള് ഒക്കെ കൂടി ഇട്ട പേരാ..പെടെഷ്..എന്ഗ്നിണ്ട്??
ഞാന്‍ പറഞ്ഞു..കൊള്ളാം..എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല..
" ഓനുണ്ടല്ലോ സാറേ..ജ്ജാതി പേട്യാ പെടക്ക്വാ..അലക്കുന് വച്ചാ ഇങ്ങനിണ്ടോ??"

മിഥുന്റെ കത്തി കേട്ട് നട്ടം തിരിഞ്ഞു കൂട്ടുകാര്‍ ഇട്ട പേരാണ്. "പെടെഷ്.."!!!!!!!!!
കടുവയെ പിടിച്ച കിടുവകള്‍..!!!

ഫ്ലൈറ്റ് വന്നു..ടേക്ക് ഓഫ്‌ കഴിഞ്ഞു..ഞാന്‍ നാടിന്നോടു വിട ചൊല്ലി..അല്‍പ്പം കഴിഞ്ഞപ്പോള്‍ എയര്‍ ഹോസ്റ്റെസ് എമ്ബാര്‍കേശന്‍ കാര്‍ഡു കൊണ്ട് തന്നു..അതില്‍ പേരിന്റെ കോളത്തില്‍ ഞാന്‍ അറിയാതെ എഴുതി പോയി..
."പെടെഷ്..!!!"

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>..