Monday, August 22, 2011

കുട്ടിക്കാലത്തേക്ക് വീണ്ടും...

നമുക്കൊന്ന് തിരിച്ചു നടക്കാം...കറുകപ്പുല്ല് ഓരം പിടിപ്പിച്ച

നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു

ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന്‍ പട്ടയില്‍

ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക്

എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍

ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍

മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി

കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു

വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു തേവരെ

തൊഴാം..വീട്ടില്‍ വന്നു നിലവിളക്കിന്റെ മുന്നില്‍ ഇരുന്നു നാമം ചൊ

ല്ലി ഭസ്മം തൊട്ടു ദൂരദര്‍ശനില്‍ ഭൂമി വന്നു കറങ്ങി കുഴിയില്‍ വീണ

ശേഷം വാര്‍ത്ത വായിക്കുന്ന ബാലകൃഷ്നനേം,മായയേയും കാണാം..

പപ്പടം കാച്ചുന്ന മണം മൂക്കില്‍ അടിക്കുമ്പോള്‍ നാട്ടുവരമ്പത്ത് ടോര്‍ച്ചിന്റെ

വെളിച്ചം കാണാം..അച്ഛന്‍ കൊണ്ട് വന്ന പലഹാര പൊതി

അഴിക്കുമ്പോള്‍ മസാല ദോശയുടെ മണത്തിനൊപ്പം,ചട്നിയില്‍ നനഞ്ഞ

മനോരമ പത്രത്തിന്റെ കടലാസ് മണം ആസ്വദിക്കാം..അത്താഴം കഴി

ഞ്ഞു അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടച്ചു മുറ്റത്തെ കയറു

കട്ടിലില്കിടന്നു നക്ഷത്ത്രങ്ങളെ കണ്ടു അനിയന് ത്രിമൂര്‍തികളെയും

സപ്തര്‍ഷികളെയും കാണിച്ചു കൊടുത്തു ഉറങ്ങാം.

Wednesday, August 17, 2011

വയലറ്റ് നിറമുള്ള മഴക്കാലം..

ഇന്ന് ചിങ്ങം ഒന്നാം തീയ്യതി ആണെന്ന് ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്‌..കഴിഞ്ഞ വര്‍ഷം വരെ പുലര്‍ച്ചെ ഏഴു മണിക്ക് അമ്മ എണീപിച്ച് രാവിലത്തെ പതിവ് കട്ടന്‍ കാപ്പി പോലും തരാതെ "കുളിച്ചു അമ്പലത്തീ പോടാ..ഒന്നാന്തി ആയ്ട്ട് കെടന്നു ഒറങ്ങാണ്ട് "എന്നും പറഞ്ഞു തലേന് വരെ സി ഡി പ്ലെയറില്‍ വച്ച മുരളി പുറനാട്ടുകരയുടെ രാമായണം എടുത്തു കവറിലാക്കി പകരം വിഷ്ണു സഹസ്രനാമം വയ്ക്കുമായിരുന്നു.

അന്നത്തെ ദിവസം അമ്പലത്തില്പോവാനും ഒരു ഉത്സാഹം ആണ്. ജീന്‍സ് ധാരികളും ചുരിദാര്‍ കുട്ടികളും ഒക്കെ അന്ന് സെറ്റ് മുണ്ടും ഉടുത്തു രാവിലെ തന്നെ ഇറങ്ങും..ആ കാലത്തെ എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ പോലും ഏഴു മണി കണ്ടിട്ടില്ലാത്ത പല ചുള്ളന്മാരും ഇങ്ങനെയുള്ള ദിവസങ്ങളില്‍ അഞ്ജരക്ക് എണീറ്റ്‌ അമ്പല പരിസരത്തു ഹാജര്‍ ആവും..ഞാനും...

ഡിഗ്രിക്ക് പഠിക്കുമ്പോള്‍...ഇതുപോലൊരു ചിങ്ങം ഒന്നിന് പതിവ് പോലെ കേരളവര്‍മയില്‍ സമരം ആയിരുന്നു..ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് സമരം വിളിച്ചാല്‍ നേരെ വീട്ടിലേക്കു വരുമായിരുന്നു.പിന്നീട് അത് തീരെ ഇല്ലാതായി. അന്ന് സമരം കഴിഞ്ഞു വീടിലേക്ക്‌ പോകുമ്പോള്‍..ഞാനും അവളും ഒരുമിച്ചു നടന്നു പോകുമ്പോള്‍ കര്‍കിടകം മുഴുവനും പെയ്തിട്ടും മോഹം തീരാതെ മഴ വീണ്ടും പെയ്തു..കുട കൈപിടിക്കുന്ന ശീലം അന്നും ഇന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു കുടയില്‍ അത്യാവശ്യം ഗംഭീരമായി തന്നെ മഴ കൊണ്ടു. ഒന്നംതീയ്യതി ഇടാനായി ഒരാഴ്ച മുന്‍പ് വാങ്ങിയ ഷര്‍ട്ടിന്റെ പച്ച നിറം ഇങ്ങനെ ഇളകുമെന്നു കരുതിയില്ല..മഴമാറിയപ്പോള്‍ എന്റെ കൂട്ടുകാരിയുടെ വയലറ്റ് കരയുള്ള സെറ്റ് സാരിയില്‍ പച്ച കര കൂടി ചേര്‍നിരുന്നു..(തെറ്റിദ്ധരിക്കരുത്..)

അടുത്ത ദിവസം അവള്‍ പരിഭവം പറഞ്ഞു, കവറില്‍ ആക്കി കൊണ്ടുവന്ന സെറ്റ് സാരി ഞാന്‍ ഡ്രൈ ക്ലീനിംഗ് നു കൊടുക്കാം എന്ന് പറഞ്ഞു വാങ്ങി..പിന്നെ അവള്‍ അത് ചോദിക്കുമ്പോഴൊക്കെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു..അങ്ങനെ മൂന്ന് വര്‍ഷം കഴിഞ്ഞു..ക്ലാസ്സ്‌ കഴിഞ്ഞു..പിന്നെയും വര്‍ഷം നാല് കഴിഞ്ഞു...ആ വയലറ്റ് കരയുള്ള പച്ച നിറമുള്ള സെറ്റ് സാരി ഇന്നും ഞാന്‍ കൊടുത്തിട്ടില്ല...

ഇന്ന് ചിങ്ങം ഒന്ന്...ഇന്നും കേരളവര്‍മയില്‍ മഴ പെയ്തോ എന്നറിയില്ല...എന്‍റെ മനസ്സിലെ മഴക്കാലത്തിനു അന്ന് മുതല്‍ വയലറ്റ് നിറവും പാറ്റ ഗുളികയുടെ മണവുമാണ്...


Tuesday, May 24, 2011

സല്‍മാന്‍ ഖാനില്‍ നിന്ന് ആലുംമൂടനിലേക്ക് ഒരു പരിണാമ ദൂരം.

ഒരു പണിയുമില്ലാതെ വെറുതെ ഫേസ് ബുക്ക്‌ നോക്കി ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്നു ഒടുക്കത്തെ പണി തന്നിട്ട് പോയി. എന്നോ കഴിഞ്ഞുപോയ പരീക്ഷകളുടെ ഉത്തര സൂചിക ഉണ്ടാക്കാന്‍. ഹോട്ടല്‍ മാനേജ്‌മന്റ്‌ പിള്ളേര്‍ എഴുതിയ ഉത്തര കടലാസ് നോക്കി അതില്‍ നിന്നും ആന്‍സര്‍ കീ ഉണ്ടാക്കാന്‍..പോരെ പൂരം...എല്ലാവരുടെലും ഉത്തരം തൃശ്ശൂര്‍ പൂരത്തിന് സാമ്പിള്‍ വെടിക്കെട്ടിന് അമിട്ട് വിരിയും പോലെ..ഒന്ന് പച്ച..മറ്റേതു നീല...ദെ..ചുവപ്പ്..ആഹ്...എല്ലാം കൂടി മിക്സഡ്‌...ഇതിലേതാണ് ശരിയായ ഉത്തരം എന്ന് കാര്‍ഗോ ഫാകല്ടി ആയ എനിക്കെങ്ങനെ അറിയാം?? അവസാനം എന്‍റെ വക സ്പെഷ്യല്‍ ഇറക്കി..ഒരു കിടിലന്‍ കുഴിമിന്നല്‍. എനിക്ക് തോണിയ പോലെ ഞാന്‍ ആന്‍സര്‍ കീ ഉണ്ടാക്കി.
എന്ത് കീ വേണേലും ഉണ്ടാക്കാം..പക്ഷെ ലിവന്മാരുടെ പേര് കമ്പ്യൂട്ടറില്‍ അടിച്ചു സേവ് ചെയ്യലാണ് പണി..ആണോ പെണ്ണോ എന്ന് അറിയാത്തവിധം പേരുകള്‍. തെങ്ഗ് ഹുയി ലീ..തെങ്ങും കവുങ്ങും പ്ലാവും ഒക്കെയുണ്ട്. ഇവന്റെയൊക്കെ സ്വന്തം തന്തക്കു പോലും നോക്കിയല്ലാതെ വായിക്കാന്‍ പറ്റാത്ത പേരുകള്‍.
മച്ചാ..ബ്രഹൂ..ബ്രഹൂന്റെ അച്ഛാ...മോഹനേട്ടാ...ഇത്രനാളും ഞാന്‍ കരുതിയത്‌ എന്തിനാണ് മോഹനേട്ടന്‍ മോന് ഇങ്ങനെ പേരിട്ടത് എന്നാണ്‌. ഇപ്പൊ മനസ്സിലായി അതൊന്നും അത്ര വല്യ സംഭവം അല്ല എന്ന്..അഥവാ അത് സംഭവമായെങ്കില്‍ തന്നെ അതുകൊണ്ട് ഉപകാരമല്ലേ ഉണ്ടായുള്ളൂ??
പ്രിയപ്പെട്ടവരേ.. കഥ ഇങ്ങനെ...
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍..സകലവിധ ജബല്സകള്‍ക്കും എന്‍റെ നിഴല്‍ പോലെ കൂടെ നില്‍ക്കുന്നവന്‍, അവന്നാണ്‌ കഥയിലെ ഹീറോ.
സല്‍മാന്‍ഖാനെ പോലെ നെഞ്ചും വിരിച്ചു നടന്നവന്‍ ആലുംമൂടനെ പോലെ പതുങ്ങി പതുങ്ങി നടക്കേണ്ടി വന്ന കഥ..
നമ്മുടെ ഹീറോ എഞ്ചിനീയര്‍ ആവണമെന്ന മോഹവുമായി കൊടകര സഹൃദയ കോളേജില്‍ പഠിക്കുന്ന (എന്ന് ഭാവിക്കുന്ന ) കാലം. പി. സി ,തോമാച്ചന്റെ വായില്‍ നിന്നും നിലത്തു വീണ മുത്തുകളെല്ലാം പെറുക്കി കൂട്ടി എന്ട്രന്‍സ് എന്ന നൂലാമാല എങ്ങനെയൊക്കെയോ ചാടിക്കടന്ന ചില ബുജികളുടെ ഹീറോ ആയി വിലസുന്ന കാലം. മൂന്നാം സെമസ്റ്റെരിന്റെ ക്ലാസ് തുടങ്ങിയിരുന്നു...ശകുനപ്പിഴ പോലെ വരുന്ന സീരീസ് ടെസ്റ്റുകളെയും ഇടി വെട്ടിയവനെ കടിക്കാനായി പാമ്പായി വരുന്ന യൂനിവേര്‍സിട്ടി പരീക്ഷകളെയും മനസ്സാ ശപിച്ചു കൊണ്ട് കോളേജിലെ കലെഴ്സിനെ റൂട്ട് ആക്കാനുള്ള ഫോര്‍മുലകള്‍ കുത്തികോറി നടക്കുന്ന സമയത്താണ് കോളേജില്‍ പുതിയ ബാച്ച് വിദ്ധ്യാര്തികള്‍ എത്തിയത്.
പിന്നെ പറയേണ്ടല്ലോ..പക്ഷെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കോളേജിലെ പിള്ളേര്‍ക്ക് പൂച്ചയുടെമുന്നില്‍ ഒണക്കമീന്‍ വച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെ ആണ്. (അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുംഅസൂയയാണെന്ന് പൊതുവേ പറച്ചില്‍)
അങ്ങനെ
നിയന്ത്രണങ്ങളെല്ലാം മാറിയപ്പോള്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ പരിചയപ്പെടല്‍ തുടങ്ങി. പെണ്‍കുട്ടികളെ സൌമ്യതയോടെ സംസാരിച്ചു മധുരം പുരട്ടി തേനില്‍ മുക്കി ശര്‍ക്കരപ്പാവോഴിച്ചു തണുപ്പിക്കുക. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഷൈന്‍ ചെയ്യാതിരിക്കാന്‍ അവന്മാരെ പെണ്‍മാനികള്‍ക്ക് മുന്നില്‍ നാറ്റിക്കുക. ഇതാണ്പരിചയപ്പെടലിന്റെ ചുരുക്ക രൂപം.
ഒന്നര
വര്‍ഷമായി തന്റെ പേരിന്‍റെ പ്രത്യേകത കൊണ്ട് ക്യാമ്പസിന്റെ രോമാഞ്ചമായ നമ്മുടെ ഹീറോ തന്റെശിന്കിടികളോട് കൂടി ഒരു ദിവസം പതിവ് പരിചയപ്പെടലിനു ഇറങ്ങി. കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരുകിളിച്ചുണ്ടന്‍ മാമ്പഴത്തെ കല്ലെറിഞ്ഞു വീഴ്ത്താനായി ക്ലാസ്സ്‌ റൂമില്‍ കയറി. ഒട്ടും മോശമാക്കിയില്ല. എല്ലാംപ്രുത്വിരാജ് സ്റ്റൈല്‍..കാല് കൊണ്ട് കസേര വലിച്ചിട്ടു മാമ്പഴത്തെ വിളിച്ചു വരുത്തി അതില്‍ ഇരുത്തി,വലത്തെകാല്‍ അപ്പുറത്തെ ഡെസ്കില്‍ കയറ്റി വച്ച് ബബിള്‍ ഗം ചവച്ചുകൊണ്ട് കൊടുത്തു ആദ്യത്തെ ഏറു.
"മോള്‍ടെ പേരെന്താ??"
"നീലിമ"
" ഓഹോ..നീലിമയെന്ന പേരും വച്ച് കറുത്ത ചുരിദാര്‍ ഇട്ടു വരാവോ മോളെ?? എന്താ ഒരു ഡ്രസ്സ്‌ സെന്‍സ്ഇല്ല്യാത്തെ ഇപ്പോളത്തെ കുട്ട്യോള്‍ക്ക്??"
ക്ലാസില്‍ എല്ലാവരും രംഗങ്ങള്‍ നോക്കികാണുന്നു. തല്‍പ്പരകക്ഷികളായ ചിലര്‍ക്ക് ഇപ്പൊ തന്നെനീലിമയെകൊണ്ട് പബ്ലിക്‌ ആയി തുണി മാറ്റിക്കുമോ എന്നാണു അറിയേണ്ടത്. പക്ഷെ അതുണ്ടായില്ല.
നായകന്‍ " അപ്പൊ മോളെ..ഇന്ന് ബ്ലാക്ക് ഇട്ടു വന്നോണ്ട് നിന്റെ പേര് ബ്ലാക്കിമാ. ന്താ..ബ്ലാക്കിമാ..എല്ലാരുംപറഞ്ഞേ..ബ്ലാക്കിമാ..." എല്ലാരും കോറസ്സ് പാടി...
"മോള്‍ നാളെ റെഡ് ഇട്ടോണ്ട് വന്നാല്‍ മോള്‍ടെ പേര് റെടിമ...കേട്ടോ മോളൂ..??"
മോള്‍ തല കുലുക്കി. നായകന്‍ വീണ്ടും.."ചേട്ടന്‍ മോള്‍ക്ക്‌ നല്ലൊരു പേര് പറഞ്ഞു തന്നിട്ട് മോളെന്താ ചേട്ടന്റെപേര് ചോദിക്കാത്തെ??അതല്ലേ അയ്ന്റെയൊരു മര്യാദ??"
ഒട്ടും വൈകിയില്ല. "ന്താ ഏട്ടന്റെ പേര്??"
നായകന്‍ എട്ടു ദിക്കും പൊട്ടുമാറു ഗര്‍ജിച്ചു. "ബ്രഹു....!!!!!!!"
"ബ്രഹു??ബ്രഹുവോ?? " കുട്ടി ചിരിക്കാന്‍ തുടങ്ങി...എല്ലാവരും അന്തം വിട്ടു നോക്കി നില്‍ക്കെ ബ്രഹു ശിന്കിടിയോടു പറഞ്ഞു..:ഗോവിന്ദന്കുട്ടി..കുട്ടി ചിരി നിര്‍ത്തനില്ല.
എന്ത് പേരാ ചേട്ടാ ഇത്??
ബ്രഹുവിനു മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനും മുന്‍പ് ശിന്കിടികളില്‍ ഒരാള്‍ ചാടി വീണു..
"അതായത് കുട്ടി..ബ്രഹു...ബ്രാസിയരിന്റെ ബ്ര.......ഹൂക്കിന്റെ ഹു....നിങ്ങളൊക്കെ അല്ലെ ഇതൊക്കെഅറിഞ്ഞിരിക്കേണ്ടത്??"
എന്നിട്ട് ശുപ്പാണ്ടി ജഗദീഷ് നില്ക്കുംപോലെ നെഞ്ചും വിരിച്ചു ഒറ്റ നില്‍പ്പ്. ബ്രഹു അവന്റെ നെഞ്ചുനോക്കി ഒറ്റചവിട്ട്. $#$^&%^&^$@^...അവിടെ രംഗത്തിനു കര്‍ട്ടന്‍ വീഴുന്നു.
വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അങ്ങനെ സല്‍മാന്‍ ഖാനായി നടന്നവന്‍ ആലുംമൂടനെപോലെ പതുങ്ങിനടക്കാറായി. പക്ഷെ.. നഷ്ടത്തിലും അവനൊരു കൂട്ടുകാരിയെ കിട്ടി...അവളെയും സ്വന്തമാക്കി ഹീറോ ആയിസസുഖം വാഴുന്നു എന്റെ പ്രിയ സുഹൃത്ത്..
................... ......................... ....................... ....................

പൂമാല റോഡിലെ ബ്രഹുവിന്റെ വീട്ടു മുറ്റത്തു നിന്നും ഓര്‍മ്മകള്‍ ലോരോന്ഗ് മക്കാളിസ്റ്റെരില്‍ ഓഫീസ് റൂമില്‍ലാന്ഡ് ചെയ്തപ്പോള്‍ മോണിട്ടറില്‍ മിനിമൈസ് ചെയ്തു കിടന്ന ഫേസ് ബുക്ക്‌ വിന്‍ഡോ മിന്നുന്നു. മുഹമ്മദ്‌തുഫെയ്ല്‍ സെന്റ്‌ യൂ മെസ്സേജ്. ..
" അളിയാ...ഹൌ ഈസ് മലേഷ്യ??? നല്ല കിടിലന്‍ പീസുകളൊക്കെ ഒണ്ടോ???"
അയാട്ടക്ക് എറണാകുളം സാറ്റത്തില്‍ പഠിക്കുമ്പോള്‍ ചിന്നുവിനെ പരിചയപ്പെടാന്‍ പോയ തുഫെയ്ളിനോട് ചിന്നുചോദിച്ചു.."ഇയാള്‍ടെ പേരെന്താ??"
"മുഹമ്മദ്‌ തുഫെയ്ല്‍ ...."
"എന്ത്?? മിസ്സൈലോ???"
തുഫെയ്ല്‍ പുലിയായിരുന്നു..അവന്‍ പറഞ്ഞു..അല്ലാ..വാ....%^%^&%......

ഞാന്‍ പി ജെ അബ്ദുല്‍ കലാമിനെ മനസ്സിലോര്‍ത്തു മറുപടി കൊടുത്തു..

"ഐയാം ഫൈന്‍ അളിയാ..പീസുകളുടെ ചാകര തന്നടെയ്..."

.....>>>>>>>>>>>>>,<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>><<<<<<<<<<<<<,<<

Thursday, May 19, 2011

".....ദേവീ...അയ്യോ...അമ്മേ...."


താണിക്കുടത്തമ്മേ..മച്ചാട് ഭഗവതി..പതിയാര്കുലങ്ങര ദേവി..കാത്തു രക്ഷിക്കണേ..!!!

ഗ്രാമീണ സൌന്ദര്യം തുളുമ്പുന്ന മലയാള സിനിമകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ വെളിച്ചപ്പാട്(കോമരം). ചുവന്ന പട്ടുടുത്തു മുടിയും നീട്ടി വളര്ത്തി അരമണി കിലുക്കി,ഒരു കയ്യില്ചിലമ്പും മറു കയ്യില്വാളും ആയി വരുന്ന വെളിച്ചപ്പാടിനെ മിക്ക ചിത്രങ്ങളിലും വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ജഗതിയെയാണ്. തിളക്കം എന്ന ചിത്രത്തിലെ കൊച്ചുപ്രേമന് വെളിച്ചപ്പാടിനെയും ഓര്ക്കാതെ വയ്യ.
ഭഗവതിയുടെ പ്രതിനിധികളത്രേ വെളിച്ചപ്പാട്. വീട്ടില് എല്ലാവര്ഷവും പറ നിറക്കാറുണ്ട്. താണിക്കുടം ക്ഷേത്രത്തിലെയും പതിയാര്കുലങ്ങര ക്ഷേത്രത്തിലെയും. വെളിച്ചപ്പാടും,സഹായിയും,അമ്പല കമ്മിറ്റിക്കാരും മേളക്കാരുമായി പത്തിരുപതു പേര്ഉണ്ടാകും. വീട്ടില്അമ്മ നെല്പ്പറ ചെരിഞ്ഞു കഴിഞ്ഞാല്വെളിച്ച

പ്പാട് അതിനെ മൂന്ന് വലം വച്ച് വാള്ത്തല പറയിലെ നെല്ലില്കുത്തിനിര്ത്തി അരമണി കിലുക്കി കണ്ണടച്ച് ധ്യാനിക്കും. അതുവരെയുള്ള മേളം നിര്ത്തി കൂട്ടത്തിലൊരാള്ദേവി സ്തുതി ചൊല്ലും. അതോടെ വെളിച്ചപ്പടിന്റെയുള്ളിലേക്ക് ഭഗവതി കുടിയേറും. കയ്യിലെടുത്ത നെല്ല് എല്ലാവരുടെയും മേലേക്ക് വാരി വിതറി അരുളപ്പാട് നടത്തും. നേരത്ത് അരമണിയും ചിലമ്പും പരമാവധി ഉച്ചത്തില്കിലുക്കും. കേള്ക്കുന്നവര്ക്ക് അരുളപ്പാട് മനസ്സിലാവാതിരിക്കാന് ആണത്രേ..എല്ലാവരെയും പട്ടു കൊണ്ട് തലോടി ദക്ഷിണയും വാങ്ങി,ഭഗവതി ശരീരത്തില്നിന്നൊഴിഞ്ഞാല്വെളിച്ചപ്പാട് കാജാ ബീഡിയും കത്തിച്ചു പുറകിലെ കക്കൂസിലെക്കോടും. എല്ലാവര്ഷവും പറക്കാര്ക്ക് നാല് മണി ചായ തറവാട്ടിലാണ്. ചായ ബ്രേക്ക് വെളിച്ചപ്പാടിനു ഡൌണ്ലോഡിംഗ് ബ്രേക്ക് കൂടിയാണ്.
കഴിഞ്ഞ രണ്ടു വര്ഷമായി പതിയാര്കുലങ്ങര ക്ഷേത്രത്തിലെ പറക്ക് വെളിച്ചപ്പാട് ഉണ്ടായിരുന്നില്ല. ഒരു വശം തളര്ന് കിടപ്പിലാനെന്നു പറഞ്ഞു കമ്മിറ്റിക്കാര്‍. എവിടെയോ തുള്ളാന്പോയപ്പോള്ഭഗവതി കയറി തുള്ളിക്കൊണ്ടിരിക്കെ,ബി പി കൂടി വീണു. വെളിച്ചപ്പാടിന്റെ അരുളപ്പാട് ചിലതൊക്കെ മനസ്സിലാവാറുണ്ട്. അവസാനമായി ,ഒന്നും പേടിക്കണ്ടാ,ഞാന്നോക്കിക്കോളാം,പോരെ പെണ്ണും പിള്ളേ എന്ന് കുടുംബ നാഥയോട് ചോദിക്കാറുണ്ട്. നിത്ത്യവും ദേവിയെ ഉപാസിക്കുന്ന വെളിച്ചപാടിന് ഗതിയായല്ലോ എന്ന് അമ്മ പറയാറുണ്ട്‌.
അടിതെറ്റിയാല്വെളിച്ചപ്പാടും വീഴും എന്ന് മനസ്സിലായി വേറൊരു സംഭവം ഉണ്ടായപ്പോള്‍.
തൃശ്ശൂരിലെ മച്ചാട് മാമാങ്കം പ്രസിദ്ധമാണ്. കുതിര വേല ആണ് പ്രധാന ആകര്ഷണം. മാമാങ്കത്തിന് മുന്നോടിയായി മച്ചാട് ഭഗവതി തട്ടകത്തെ എല്ലാ വീടുകളിലും എത്തി പറയെടുക്കുന്ന ആചാരം ഉണ്ട്. പറ പുറപ്പാട് തന്നെ സംഭവ ബഹുലമാണ്. സാധാരണ പോലെ ഇവിടത്തെ വെളിച്ചപ്പാട് നടന്നല്ല വരിക,സഹായികള്ചുമലില്ഏറ്റി പാടത്തൂടെയും വരമ്പില്കൂടിയും ടാറിട്ട റോഡിലൂടെയും കുന്നും മലയും പുഴയും താണ്ടി ഓടിവരും. അതും രാത്രി നേരത്താകും വെളിച്ചപ്പാടും പരിവാരങ്ങളും എത്തുക.
അങ്ങനെ ഒരു വര്ഷം എന്റെ ബന്ധുവീട്ടില്മച്ചാട് പറ വരുന്നതിന്റെ ഒരുക്കങ്ങളൊക്കെ ശരിയാക്കി കാത്തിരിക്കുമ്പോള്ദൂരെ നിന്നും ശബ്ദം കേട്ടു.

നേരം പാതിരാത്രിയോടു അടുത്തു. പുതിയതായി പണി കഴിച്ച വീട്ടിലേക്കു ആദ്യത്തെ പറ വരുന്നതാണ്. വീട്ടുകാരെല്ലാം ഭക്തിയോടെ ഭഗവതിയെ വരവേല്‍ക്കാനായി നില്‍ക്കെ, വെളിച്ചപ്പാട് സഹായികളുടെ ചുമലില്‍ ഇരുന്നു സ്റ്റൈലന്‍ ആയി പടി കടന്നെത്തി. പടി കടന്നതും വെളിച്ചപാട് ചാടിയിറങ്ങി ഉറഞ്ഞു തുള്ളി അകത്തേക്ക് ഓടിക്കയറി.
"ച്ലും പ്ധിം ...ക്ലിം കളും..ഡും.."
പുതിയ വീടിന്റെ മിനുസമുള്ള മാര്‍ബിള്‍ തറയില്‍ നമ്മുടെ വെളിച്ചപ്പാടെട്ടന്‍ നടുവും കുത്തി വീണു".....ദേവീ...അയ്യോ...അമ്മേ...."
സഹായികളുടെ ചുമലില്‍ ഇരുന്നു രാജകീയമായി വന്ന വെളിച്ചപ്പാട് അടുത്ത വീട്ടിലെ അശോകന്‍റെ ഓട്ടോറിക്ഷയില്‍ മിന്നാരം സിനിമയില്‍ ജഗതി പറയും പോലെ നിലവിളി ശബ്ദവും ഉണ്ടാക്കിയാണ് പോയത്.
ഇവിടെ ആരെ പഴി ചാരും?? പുതിയ വീടിനു മാര്‍ബിള്‍ പാകിയ വീട്ടുടമയെയോ,അതോ വെളിച്ചപ്പാടിന്റെ വിധിയെയോ???


വാല്‍കഷ്ണം; എഷ്യാനെറ്റ് ന്യൂസ്‌ ന്റെ ഇടയ്ക്കു ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കൊട്ടിയം,ചിറയിന്‍കീഴ്‌ എന്നാ പരസ്യ വാചകം കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വേറൊരു ശബ്ദം കേള്‍ക്കാം. അമ്മേ..ദേവീ......