Friday, April 13, 2012

ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..












നാളെ വിഷു...എല്ലാ ഒരുക്കങ്ങളും തീര്‍ന്നു കാണും..രാവിലെ മുതല്‍ പാറമേക്കാവിന്റെ മുന്‍പില്‍ തുടങ്ങിയ കൊന്നപ്പൂ കച്ചവടം കഴിഞ്ഞു പൂമൊട്ടുകള്‍ എന്നും മുല്ലപ്പൂ മണക്കുന്ന വീഥികളില്‍ വീണു കിടപ്പുണ്ടാകും..ഉച്ചക്കും നാട്ടിലെ വികൃതി പിള്ളേര്‍ കൊന്നമര കൊമ്പില്‍ ആകും, ബാക്കി പൂ പറിച്ചു വീടുകളില്‍ കൊണ്ട് നടന്നു വിറ്റ് ആ കാശിനു പടക്കം വാങ്ങാന്‍..

മാധവേട്ടന്റെ പീടികയില്‍ ഇപ്പോള്‍ വിഷു കച്ചവടം പൊടി പൊടിക്കുന്നുണ്ടാകും...സുട്ടു ചെവിയില്‍ പേന തിരുകി കമ്പിത്തിരി, മത്താപ്പ്, മേശപ്പൂ എടുത്തു കൊടുക്കുന്ന തിരക്കിലാകും..

നാളെ കണി കണ്ടതിനു ശേഷം പൊട്ടിക്കാനുള്ള പടക്കത്തിന്റെ സാമ്പിള്‍ നോക്കുന്നുണ്ടാകും ഗെടികള്‍..അതും അയല്‍പക്കക്കാര്‍ തമ്മില്‍ മത്സരിച്ചു പൊട്ടിക്കും..വീട്ടുകാര്‍ കണി ഒരുക്കുന്ന തിരക്കിലാകും..അമ്മമാര്‍ നാളേക്ക് സദ്യ ഒരുക്കാന്‍ കാളന്‍ കുറുക്കുകയാവും.

ഇത്തിരി പിള്ളേര്‍ ഓലപ്പടക്കം നിലത്തു കടലാസില്‍ വച്ച് കടലാസിനു തീ കൊളുത്തി ചെവി പൊത്തി ഓടുന്നുണ്ടാകും..നാളെ കണി കണ്ടു കഴിഞ്ഞു കമ്പിത്തിരി,മത്താപ്പ്, പാമ്പ് ഗുളിക,തലച്ചക്രം,മേശപ്പൂ.വാണം എല്ലാം കത്തിച്ചു കഴിഞ്ഞു അവസാനത്തെ ഒരു കൂട്ടപൊരിച്ചില്‍..എല്ലാത്തിന്റെയും കടലാസ് പെട്ടികള്‍ അടുക്കികൂട്ടി അതിനുള്ളില്‍ ഒരു ഓലപ്പടക്കം വച്ച് കത്തിക്കല്‍..അതും കഴിഞ്ഞാല്‍ കുളിച്ചു അമ്പലത്തില്‍ പോയി വന്നാല്‍ കൈന്നീട്ടം വാങ്ങുന്ന തിരക്കായി..ചില വടുക്കൂസ് അമ്മാവന്മാര്‍ ഇപ്പോഴും ഒറ്റ കോയിനെ തരൂ..പിശുക്കന്മാര്‍..

കൈനീട്ടം കിട്ട്യാല്‍ ആ കാശ് കൊണ്ടും പടക്കം വാങ്ങി പൊട്ടിക്കണം എന്നുണ്ടാകും എല്ലാ വര്‍ഷവും..പക്ഷെ വിഷുവല്ലേ..കട തുറക്കില്ലല്ലോ..അടുത്ത കലാപരിപാടി തറവാട്ടില്‍ എല്ലാരും കൂടി ഇരുന്നു സദ്യ..സദ്യ ഉണ്ട ക്ഷീണം തീര്‍ക്കാന്‍ ചില വീടിലെ കാരണവന്മാര്‍ ബാകിയുള്ള ഓലപ്പടക്കം ബീഡി വലിക്കുമ്പോള്‍ അതില്‍ നിന്ന് തീ കത്തിച്ചു എറിഞ്ഞു പൊട്ടിക്കും..

ഇത് കാണുന്ന മറ്റു പിള്ളേര്‍ വീടിന്റെ മുറ്റത്ത്‌ അരിച്ചു പെറുക്കി തലേന്ന് പൊട്ടാതെ കിടന്ന മാലപടക്കതിന്റെ കുറ്റി എടുത്തു കൊണ്ടുപോയി അടുപ്പിലിടാം..അമ്മൂമ്മ നാല് മണിക്ക് കാപ്പി വക്കാന്‍ അടുപ്പ് കത്തിക്കുമ്പോള്‍ പടക്കം പൊട്ടി അമ്മൂമ്മ പേടിച്ചു നിലവിളിക്കുമ്പോള്‍ കൈകൊട്ടി ചിരിക്കാം ..രാവിലെ കൈനീട്ടം തന്ന കൈ കൊണ്ട് തന്നെ അച്ഛന്‍റെയോ അമ്മയുടെയോ വക ചുട്ട പെട നാലെണ്ണം കിട്ടുമ്പോ ഉമ്മറപ്പടിയില്‍ പോയിരുന്നു കരയാം.. അപ്പോള്‍ ആ നിറഞ്ഞ കണ്ണിന്റെ കോണിലൂടെ ചാണകം മെഴുകിയ മുറ്റത്ത്‌ തലച്ചക്രം മൂളി തിരിഞ്ഞതിന്റെയുംപാമ്പ് ഗുളിക വരി വരിയായി കത്തിച്ചു വച്ചതിന്റെയും പാടുകള്‍ കാണാം..

അടുത്ത വിഷു വരും വരെ ആ പാടുകള്‍ മായാതെ അവിടെ തന്നെ ഉണ്ടാകണേ എന്ന് ആഗ്രഹിക്കും..ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..

Sunday, February 12, 2012

ചില നേരത്തെ പ്രണയം


പ്രണയിക്കാനും ഒരു ദിനം വേണോ എന്ന് എന്റെ മനസ്സിലെ നിഷേധി എന്നോട് തന്നെ ചോദിച്ചത് ആറു വര്ഷങ്ങള്ക്കു മുന്പ് കോളേജ്

കാന്റീനില്നിന്നും ബി കോം ക്ലാസ്സ് വഴി ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റിലേക്കു നടന്നു വരുമ്പോഴായിരുന്നു...അതുകൊണ്ട് തന്നെയാണ് പതിനഞ്ചു

ദിവസം കഴിഞ്ഞാല്വരാന്പോകുന്ന പ്രണയ ദിനത്തിന് കാത്തു നില്ക്കാതെ അന്ന് തന്നെ കയ്യില്ചുവന്ന റോസാപ്പൂ ഇല്ലാതെ കറുപ്പില്

ചുവപ്പും മഞ്ഞയും വരകളോടു കൂടിയ ഷര്‍ട്ടും ഇട്ടു അവളോട്എന്റെ ഇഷ്ടം പറയാന്പോയത്. പൈങ്കിളി പറഞ്ഞു നാണം കേടണ്ട എന്ന്

കരുതി ഉള്ള കാര്യം തുറന്നങ്ങു പറഞ്ഞു..പറയാന്‍ വൈകിയാല്‍ പോളിടിക്സിലെ മറ്റവന്‍ കേറി അപ്പ്ളി വച്ച് മണ്ണും ചാരി നിന്നവന്‍

സുനാപിം കൊണ്ടുപോയാലോ എന്ന് വിചാരിച്ചാണ് എടുത്തു ചാടി ഇങ്ങനെ ഒരു സാഹസം കാണിച്ചത്.

കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ നിസ്സംഗഭാവത്തോടെ എന്നോട് ചോദിച്ചു എനിക്ക് അവളോടുള്ള ഇഷ്ടത്തിനു എന്ത് നിര്‍വചനമാണ്

ഞാന്‍ കൊടുക്കുന്നതെന്ന്..ഭഗവാനേ..ഇവള്‍ ഇംഗ്ലീഷ് സാഹിത്യം വിട്ടു ഫിലോസഫിയിലേക്ക് അഡ്മിഷന്‍ എടുത്തോ?? ഞാന്‍ അപ്പൊ

മനസ്സില്‍ തോന്നിയപോലെ പറഞ്ഞു നിന്റെ സാമിപ്യം കൊണ്ട് ഞാന്‍ എന്നെത്തന്നെ മറക്കുന്നു എന്ന്...പക്ഷെ...എനിക്ക് ആള്

മാറിപ്പോയി..വെളുക്കാന്‍ തേച്ചത് പാണ്ടായി..


അവള്‍ തിരിച്ചു എന്നോട് പറഞ്ഞു ഇപ്പൊ മാത്രമാണോ അതോ എന്നും

ഇങ്ങനെയാകുമോ എന്ന്...എന്നും അങ്ങനെ തന്നെ എന്ന്

ഞാനും...എന്നും അവളുടെ സാമിപ്യം കൊണ്ട് സ്വയം മറന്നിരുന്നാല്‍

ജീവിക്കണ്ടേ എന്നും ചോദിച്ചു അവള്‍ എന്‍റെ മോഹങ്ങള്‍ക്ക് മീതെ

റേഷന്‍ മണ്ണെണ്ണ ഒഴിച്ച് കടന്നുപോയി...

പെണ്ണുങ്ങള്‍ക്ക്‌ ഇത്ര അഹങ്കാരം പാടുണ്ടോ,ഇതിലും മേലെ ഇനി നാണം

കെടാന്‍ വയ്യ..അതുകൊണ്ട് ഈ മാതിരി അല്കുല്ത് പരിപാടി ഇനി

വേണ്ട എന്ന് കരുതി എന്‍റെ മനസ്സിലെ പ്രണയസങ്കല്പങ്ങളെ എടുത്തു

ചുരുട്ടിക്കൂട്ടി പുറത്തേക്കു എറിഞ്ഞു..

അടുത്ത ദിവസം അമ്പലത്തില്‍ ഉച്ചപൂജ തൊഴുതു പുണ്ന്യാഹം

തലയില്‍ തെളിച്ചു.....ഓം ശാന്തി ഓം..

അവിടന്ന് പതിനാലാം ദിവസം രാവിലെ അവള്‍ ബോട്ടണി ക്ലാസിന്റെ

വരാന്തയില്‍ വച്ച് എന്നോട് പെണ്‍കുട്ടികളുടെ നാണം കലര്‍ന്ന

ഭാവാധികളോടെ ചോദിച്ചു, ഇയാള്‍ക്ക് എന്നെ ശരിക്കും ഇഷ്ടമാണോ

എന്ന്.....


ഞാന്‍ പറഞ്ഞു അറിയില്ല..

.പക്ഷെ നിന്റെ സാമിപ്യം കൊണ്ട്..എനിക്ക്.....

അവള്‍.....::::; ഹ്മം ഇയാള്‍ക്ക്.......

ഞാന്‍..; എനിക്ക്......

അവള്‍;എന്താ ???

ഞാന്‍; എനിക്കാകെ വട്ടു പിടിക്കുന്നു പെണ്ണെ....ഒന്ന്

പോയിത്തരാവോ.............ഇഷ്ടം കൊണ്ട് പറഞ്ഞതാണ്..പക്ഷേ..


***************************************** *************************************************** ************************************************


അവള്‍ അന്ന് ഓടിയ ഓട്ടമാണ്...പിന്നെ ഇതുവരെ

കണ്ടിട്ടില്ല...ഫെയ്സ്ബൂകില്‍ പോലും....


നാളെ ഒരു പ്രണയ ദിനം കൂടി...പറയാതെ പോയ ഇഷ്ടങ്ങള്‍ ഒരുപാട് ഉണ്ട്..പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ പോയ ഇഷ്ടം ഇതൊന്നു മാത്രം...



>>>>>>>>>>>>>>><<<<<<<<<<<<<<<<<<<